![]() |
|||||
പാഠം ഒന്ന്: യൂണിവേഴ്‌സിറ്റി
ഗാന്ധിയന്‍ സ്റ്റഡീസില്‍ പി എച്ച് ഡി നേടിയ പ്രൊഫസര്‍ വരഗുണന്‍ തന്റെ സ്റ്റുഡന്റായ അഞ്‌ജലീമേനോനോട് ഒരു പ്രത്യേക അവസരത്തില്‍ പറഞ്ഞ വാക്കുകള്‍ ,
അന്ന് ഞാന്‍ വളരെ സെക്സി ആയി ആണ് ഡ്രസ്സു ചെയ്തിരുന്നത് താന്‍ എല്ലാം തള്ളിപ്പിടിച്ചാണല്ലോ നടന്നിരുന്നത്. എന്റെ മുന്നില്‍ നീ അങ്ങനെയൊക്കെ നടന്നാലും എനിക്ക് പ്രശനമില്ല. ഇനി ഡ്രസ്സ് ഒന്നും ഇട്ടില്ലങ്കിലും പ്രശനമില്ല.അന്ന് അവിടെയുണ്ടാവ്യിരുന്ന ചെറുക്കന്മാര്‍ നിന്റെ ബ്രസ്റ്റിലൊക്കെ തൊട്ടത്നിനക്ക് ഓര്‍മ്മയുണ്ടോ? അത്ര മോശമല്ലാത്ത ഫിഗറാണല്ലോ നിനക്ക്,
ഇന്റെര്‍ കോഴ്സ് എന്നത് അത്ര പാടുള്ള ഒരു കാര്യമൊന്നുമല്ല.നിന്നെ ഞാന്‍ ഒരു സ്റ്റുഡന്റായി മാത്രമല്ല കാണുന്നത്, ഒരു നല്ല ഫ്രണ്ട് ആയിട്ടുകൂടിയാണ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എന്റെ കൂടെ പഠിച്ചിരുന്ന പല പെണ്ണുങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടെ പഠിച്ചിരുന്ന പല പെണ്‍കുട്ടികളുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ട്. അങ്ങനെയൊക്കെയാണ് ലൈഫ് യെന്‍ജോയ് ചെയ്യേണ്ടത്. കല്യാണത്തിനു മുന്‍പ് മറ്റാരുടെയും കൂടെ പോകത്ത ഒരു ചെറുക്കനെയും നിനക്ക് കിട്ടുമെന്ന് വിചാരിക്കെണ്ട. അങ്ങനെ പോകുന്നത് അത്ര വലിയ തെറ്റോന്നുമല്ല.
ഒരു കോളേജിലെ കുട്ടികളുടെ നെറ്റില്‍ വന്ന ഫോട്ടോ വല്ല്തും കണ്ടിട്ടുണ്ടോ? അവര്‍ മറയില്ലാതെ ചെയ്തതുകൊണ്ടാണ്‍ സംഭവം പുറത്തു വന്നത്. ലെസ്ബിയനിസത്തെ കുറിച്ച് നിനക്കു വല്ലതും അറിയുമോ? ബോയ്സിനേക്കാള്‍ ഗേള്‍സിന്റെ ഇടയ്ക്കാണ് ഇപ്പോള്‍ ഹോമോ സെക്ഷ്വാലിറ്റി കൂടുതലായി കാണുന്നത്. തനിക്ക് അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ? അങ്ങനെ വല്ലതും ഉണ്ടങ്കില്‍ എനിക്കു പറഞ്ഞു തരണം. കോളേജിലെ പിള്ളെരുടെ ഫോട്ടോ നെറ്റില്‍ വന്നത് മെയില്‍ ചെയ്യാം ... പിന്നെ നീ ഒരോദിവസവും എന്തൊക്കെ ചെയ്തു എന്നുള്ളത് മെയില്‍ ചെയ്യണം. ഞാന്‍ ... ചെയാറുണ്ട്. നീ അത് ചെയ്യാറുണ്ടോ?
പ്രൊഫസര്‍ വരഗുണന്റെ കയ്യിലുള്ള തന്റെ പ്രൊജെക്ട് റിപ്പോര്‍ട്ടിനെ നോക്കി അന്‍ജലീ മേനോന്‍ തല കുനിച്ചു. ഇത് ഡയലക്ടിക്കല്‍ മെറ്റീരിയലിസത്തിന്റെ യൂണിവേര്‍സിറ്റി എന്ന അധ്
യായം മനസ്സിലാകത്തവര്‍ ഒന്നുകൂടി വായികുക.
പാഠം രണ്ട്: ഭ്രമണപഥം
രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് ജോസ്‌ലിന്‍ പത്ര സമ്മേളനത്തില്‍ വന്നത് . കൂടെ ജോസ്‌ലിന്റെ ഭര്‍ത്താവ് ടോമിയും ഉണ്ടായിരുന്നു.
കുഞ്ഞിന്റെ പെരെന്താണ്? ഒരു ജേര്‍ണലിസം ട്രെയിനിയുടെ ചോദ്യം. (ഈപ്പോഴത്തെ പത്ര സമ്മേളനത്തില്‍ ട്രെയിനിമാരാണ് കൂടുതലുള്ളത്.)
പേരിട്ടിട്ടില്ല, ഉത്തരം ടോമി വക,
തുടര്‍ന്ന് ജോസ്‌ലിന്‍ മൈക്ക് കൈയിലെടുത്തു.
എന്റെ പേര് ജോസ്‌ലിന്‍. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായി. ഇതുവരെ കുട്ടികള്‍ ഉണ്ടായില്ല ഇപ്പോള്‍ ഒരു കുട്ടിയുണ്ടായി. പക്ഷെ ഞങ്ങള്‍ക്ക് ഈകുട്ടിയെ വേണ്ട ഇത് ഞങ്ങളുടെ കുട്ടിയല്ല.ഞങ്ങളെ ചതിച്ചതാണ്.
അഴകിക്കോണം വന്ധ്യതാനിവാരണ ആശുപത്രിയിലെ ഡോ: ഊര്‍മ്മിളാ തങ്കന്‍ ഞങ്ങളെ ചതിച്ചു.
എങ്ങനെ? ചോദ്യം
വന്ധ്യതാ നിവാരണ ചികിത്സക്ക് ഞങ്ങള്‍ ഡോ: ഊര്‍മ്മിളാ തങ്കനെ സമീപിച്ചു. ഇരുട്ടു മുരിയില്‍ ഡോക്ടര്‍ എന്നെ പരിശോധിച്ചു.അണ്ഡ ഉത്പാതന ശേഷിയില്ലാത്ത ഒരു സ്ത്രീയാണ് താനെന്ന് ഡോക്ടര്‍ പറഞ്ഞു.വേറോരു സത്യവും മൂന്നു മാസം പ്രായമുള്ള തന്റെ ഇപ്പോഴത്തെ ഗര്‍ഭവും അലസിയെന്ന്. ആശുപത്രിയില്‍ അഡ്മിറ്റായി. ഡോ: ഊര്‍മ്മിളാ തങ്കന്‍ തന്റെ അനുവാദം കൂടാതെ മറ്റൊരാളുടെ അണ്ഡം എന്നില്‍ പ്രവേശിപ്പിച്ചു. ബീജവും. അങ്ങനെ ഞങ്ങളുടേതൊന്നുമല്ലാതെ ഞങ്ങള്‍ക്ക് ഒരു കുട്ടി .ഞങ്ങള്‍ക്കിതിനെ ആവശ്യമില്ല.
ചില പെണ്‍ട്രെയി ജേര്‍ണലിസ്റ്റുകള്‍ മുഖം ചെരിച്ചു. കൈകൊണ്ട് താടിക്ക് താങ്ങു നല്‍കി.
ജോസ്‌ലിന്‍ തുടരുകയാണ്:
വന്ധ്യതാ ചികിത്സയില്‍ താന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്‍ഡ്യന്‍ കൌണ്‍സിലോഫ് മെഡികല്‍ റിസേര്‍ച്ചിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുന്നു. ഒരു അറിയപ്പെടുന്ന ടി.വി ആര്‍ട്ടിസ്റ്റിന്റെ ഗതി ഇതാണങ്കില്‍ സാധാരണാക്കരന്റെ ഗതി എന്തായിരിക്കും? അതിനാല്‍ എനിക്കുണ്ടാകുന്ന ധനനഷ്ടത്തിനും മാനനഷ്ടത്തിനുമെതിരേ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്ന് വിവരം അറിയിക്കാനാണ് പത്ര സമ്മേളനം വിളിച്ചു ചേര്‍ത്തത്.
എനിക്കീ കുഞ്ഞിനെ വേണ്ട, ജോസ്‌ലിന്‍ പറഞ്ഞു നിര്‍ത്തി. മൈക്ക് മേശപ്പുറത്തു വച്ചു. കൈയില്‍ കുഞ്ഞിനേയും എടുത്ത് പുറത്തിറങ്ങി. അവര്‍ പ്രെസ്സ് ക്ലബ് പടിവാതിലില്‍ എത്തി.
അവര്‍ ആ കുഞ്ഞിനെ അവിടെ വച്ചു. കുഞ്ഞ് കരയാന്‍ തുടങ്ങി. തിരിഞ്ഞു നോക്കാതെ ജോസ്‌ലിനും ടോമിയും റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് കയറി. കാറ് പ്രസ്സ് ക്ലബ് റോഡ് തിരിഞ്ഞ് പൊട്ടക്കുഴി റോഡിലേക്കിറങ്ങി. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ അപ്പോഴും കത്തുന്നുണ്ടായിരുന്നു.ചുവപ്പു നിറം
കുഞ്ഞിന്റെ ചുറ്റും പത്രപ്രവര്‍ത്തകര്‍,അവര്‍ അതിനെ തുറിച്ചുനോക്കി. നിത്താതെയുള്ള കരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചാനല്‍ ക്യാമറകളും ഫ്ലാഷ് ലൈറ്റുകളും മാത്രമേ സ്പന്ദിച്ചിരുന്നുള്ളൂ...
ഡോക്ടറുടെ വേര്‍ഷന്‍ കേല്‍ക്കാന്‍ അപ്പോള്‍ തന്നെ ചില പത്രപ്രവര്‍ത്തകകര്‍ ഒരുമ്പെട്ടിറങ്ങി... ഭ്രമണപഥത്തില്‍ ഇപ്പോള്‍ ഉല്‍ക്കകളും വെള്ളക്കുള്ളന്മാരും മാത്രം....
പാഠം മൂന്ന് : ചുഴലിക്കാറ്റ്
ഡിസംബര്‍ ഏഴാം തീയതി അയച്ച കത്ത് കിട്ടിയത് ഇരുപത്തിയേഴാം തീയതി. കത്തിന്റെ രൂപം തന്നെ മുഴിഞ്ഞിരുന്നു.ഒരു ബ്രൌണ്‍ കളര്‍ കവര്‍. അതില്‍ അഞ്ച് തപാല്‍ മുദ്രകള്‍. ഒന്ന് കത്പൂരി പോസ്റ്റ് ഓഫീസ്, മറ്റൊന്ന് അഹമ്മദബദ് ജി പി ഒ ബാക്കി മൂന്ന് സീലുകളും അവ്യക്തം.
കത്പൂരില്‍ നിന്നാവുമ്പോള്‍ പൂര്‍ണ്ണിയുടെ കത്തു തന്നെ. ഭാനുവിന്‍ സംശയമില്ലായിരുന്നു. മുദ്രകള്‍ അടിക്കപ്പെട്ട ഗാന്ധിജിയുടെ തലപതിച്ച സ്റ്റാമ്പ് കവറിന്റെ ഇടത്തേതലയ്കലായിരുന്നു ഒട്ടിച്ചിരുന്നത് .ഗാന്ധിജിയുടെ സ്റ്റാമ്പിനു പുറമേ മൂന്ന് കൈകള്‍ കൂട്ടി പിടിച്ചിരിക്കുന്ന മറ്റൊരു സ്റ്റാമ്പിനുപുറത്തും തപാല്‍ മുദ്രകള്‍ വീണിരുന്നു.മത സൌഹാര്‍ദ്ദം വിളമ്പരം ചെയ്യുന്ന സ്റ്റാമ്പായിരുന്നു അത്.
ഭാനു നേരെ കത്തു പൊട്ടിച്ചു. വെളക്കടലാസ് , ചുവന്ന മഷിയില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍, കത്തില്‍ നിന്നും ഭാനു വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍:
പ്രിയപ്പെട്ട ഭാനു,
ഞാനിപ്പോള്‍ ആശുപത്രിയിലാണ്. കത്പൂരിലെ ജനറലാശുപത്രിയില്‍. എന്റെ ജനനേദ്രിയമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. അതിലൂടെ ഡോക്ടര്‍മാര്‍ ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. പത്രങ്ങളില്‍ എന്റെ പടവും പേരും ഒഴിച്ച് വാര്‍ത്ത വന്നു. കേരളത്തിലെ പത്രങ്ങളില്‍ വന്നോ? ശരിയാണ്‍`. ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു. ഞാന്‍ അത് അറിഞ്ഞതാണ്.
എല്ലായിടത്തും ബഹളം.ആളുകള്‍ ഓറ്റിക്കൂടുന്നതിന്റെയും ഓടിയൊളിക്കുന്നതിന്റെയും പോലീസ് വാഹനങ്ങളുടെ സൈറനുകളുടെയും ശബ്ദം. വെട്ടിപ്പോളിക്കലുകള്‍. എല്ലാം. മനുഷ്യനും മൃഗങ്ങളും വീടുകളുമൊക്കെ അതില്‍പ്പെട്ടു. പിന്നീട് എല്ലായിടത്തും തീ മാത്രം.അന്ത്രീക്ഷത്തില്‍ പുകച്ചുരളക്കെട്ടുകള്‍ , അതുവരെ ആകാശത്തു നിറഞ്ഞു നിന്ന സ്വര്‍ണ്ണമേഘങ്ങള്‍ എവിടേയ്ക്കോ ഓടിയൊളിച്ചു.
എന്റെ മുന്നിലും പിന്നിലും തീ അവ എന്നെ ചുറ്റിയെടുക്കാന്‍ പാഞ്ഞടഞ്ഞു. ശ്വാസം മുട്ടലുകളും അവിടവിടെ സംഭവിച്ചുകൊണ്ടിരുന്നു. ഈയാം പാറ്റകള്‍ ചിറക് കൊഴിഞ്ഞ് എരിയുന്ന് അവിള്‍ക്കിനു മുന്നില്‍ കിടന്ന് അരിക്കുന്നതുപോലെ .
എരിഞ്ഞടക്കം കത്പൂരില്‍ മുഴുവന്‍ പരന്നു. ശവഗന്ധം എന്റെ മുന്നിലുമെത്തി. എനിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന വീടുകള്‍. പൊട്ടിപ്പിളരലുകള്‍ക്കുള്ളില്‍ ഞാന്‍ പുറത്തിറങ്ങാനാകാതെ ആരെയെങ്കിലും അന്വേഷിച്ചു.
രാത്രിയില്‍ മഞ്ഞ് അവിടേ മുഷുവന്‍ പരന്നിറങ്ങി. മുകളിലേക്ക് നോക്കി. കറുത്ത ആകാശം ,ഇഴയിഴയായി വീഴുന്ന മഞ്ഞു തുള്ളികള്‍. ആരുടേയൊക്കയോ ശബ്ദം, മക്കളായിരിക്കുമോ?
വീണുകിടക്കുന്ന തടികള്‍ തള്ളി മാറ്റിക്കൊണ്ട് എന്നെ രക്ഷിച്ച കള്‍ചുമരുകള്‍ രണ്ടായി പിളര്‍ന്നു. പിളര്‍പ്പിനിടയില്‍ക്കൂറ്റി മുഖം മൂടികള്‍ ... അവരുടെ കികളില്‍ ആയുധങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. അവര്‍ കയരിവന്ന പിളര്‍പ്പിനിടയില്‍ക്കൂടി തന്നെയാണ് ഇറങ്ങിപ്പോയതും. പിളര്‍പ്പുകള്‍ എന്നും ഇറങ്ങാനും കയറാനുമുള്ളതാണല്ലോ. അല്ലങ്കില്‍ ഇറക്കാനും തിരിച്ചെടുക്കാനുമുള്ളത്. അവര്‍ തിരിച്ചുപോകുമ്പോള്‍ എന്റെ ദേഹത്ത് തുണിയൊന്നുമില്ലായിരുന്നുവെന്ന സത്യം ഞാന്‍ കുറേയേറെ സമയം കഴിഞ്ഞാണ് അറിഞ്ഞത്. എണീറ്റപ്പോള്‍ തന്നെ വീണു ആര്‍ത്തുവിളിക്കാന്‍ തോന്നി. ശബ്ദം പുറത്തുവന്നില്ല. വെള്ളം കിട്ടില്ല എന്നതിരിച്ചറിവ് നനവിനുള്ള ഉപായത്തെ കുറിച്ച് ചിന്തിപ്പിച്ചു. മുലകള്‍ എന്നോ വറ്റിപ്പോയ പാല്‍. ഒരു തുളിയെങ്കിലും. പിഴിഞ്ഞു നോക്കി. പാലിന് പകരം ചോര. അത് തൊട്ട് ചുണ്ടില്‍ വച്ചു.
ദാഹവും ജീവജലൌം തമ്മില്‍ മല്‍പ്പിടുത്തം. നറ്റുവില്‍ എന്റെ ശരീരം. സന്ധികളില്‍ ഉടഞ്ഞു പൊട്ടുന്ന വേദന. ശ്രീറ്രത്തിന്റെയുള്ളില്‍ എവിടെയൊക്കയോ ജീവജലം ഊറിക്കൂടുന്നു. അതെല്ലാം രൂപപ്പെട്ട് മൂത്രത്തിന്റെ രൂപം പ്രാപിച്ചു. മറ്റൊന്നും ആലോചിച്ചില്ല. വലതു കൈയില്‍ ശേഖരിച്ചു. ഒരു വലി മൂത്രത്തോടൊപ്പം രക്തവും ബീജങ്ങളും അലിഞ്ഞുചേര്‍ന്നിട്ടുണ്ടന്ന് തിരിച്ചറിഞ്ഞതും ഛര്‍ദ്ദിച്ചതും ഒരുമിച്ചായിരുന്നു. ബോധക്കേടും മഞ്ഞു കട്ടകളും എന്നെ കത്പൂരി മുഴുവന്‍ കാണിച്ചു തന്നു... ...
ആശുപത്രിയില്‍ എത്തുന്നതുവരെ എനിക്ക് വസ്ത്രമില്ലായിരുന്നുവെന്ന സത്യം അറിഞ്ഞതും നാളുകള്‍ക്കുശേഷമായിരുന്നു.
ഈ കത്തിലെ മേല്‍ വരികള്‍ വായിച്ച് നീ ഞെട്ടെണ്ട . ഇത് എന്റെ നിയോഗം. എന്റെ നാടിന്റെ വിധി. എന്റെ സഹോദരിമാര്‍ക്ക് എപ്പഴും സംഭവിക്കാവുന്ന നിമിത്തം ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ ഒരു ഇന്‍ഡ്യാക്കാരി ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്യണമല്ലോ. അതിലൊന്നായി ഇതും കണക്കാക്കാം. അല്ലേ?
സാധാരണ കത്തില്‍ ആദ്യം ചോദിക്കേണ്ട വാചകം ഞാന്‍ അവസാന്‍ എഴുതുന്നു - നിനക്ക് അവിടെ സുഖമാണന്ന് വിശ്വസിക്കുന്നു.
എന്ന്
നിന്റെ സ്വന്തം പൂര്‍ണ്ണി
ഡയലക്ടിക്കല്‍ മെറ്റീരിയലിസം തല്‍ക്കാലം പൂര്‍ത്തിയാക്കുന്നു. പാഠങ്ങളും പാഠഭേദങ്ങളും കോര്‍ത്തിണക്കി ഇനി വേറൊരു കഥയെഴുതാം. അതിന് ഇങ്ങനെ തലക്കെട്ടും നല്‍കാം - കറുത്തവാവും കുറേ ഉപ്പിലിട്ട ഭ്രൂണങ്ങളും